ഈ കൊലയുടെ കാരണത്തെ കേവലം മതഭ്രാന്ത് മാത്രമായി ചുരുക്കുന്നത്, യഥാർത്ഥ പ്രശ്നം മറച്ച് വെക്കാനുള്ള നമ്മുടെ ത്വരയുടെ ഒരു പ്രതിഫലനം മാത്രമാണ്. ഇതിന് മുൻപ് നടന്ന ദുരഭിമാനക്കൊലകളും ഇതും തമ്മിൽ എന്താണ് വ്യത്യാസം? ഒന്നുകിൽ ജാതി മാറി പ്രണയിച്ചതിൻ്റെ പേരിൽ, അല്ലെങ്കിൽ മതം മാറി പ്രണയിച്ചതിൻ്റെ പേരിൽ - രണ്ടായാലും യഥാർത്ഥ കൊലയാളി പാട്രിയാർക്കിയാണ്.
ഒരു പിതാവ് മകളെ കൊല്ലുകയും മാതാവ് ആ മൃതദേഹം ഉപേക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതിനേക്കാള്‍ നീചമായ മറ്റൊന്നുമില്ല. ഇതൊരു ഹിന്ദു-മുസ്ലീം പ്രശ്‌നമല്ലാത്തതുകൊണ്ട് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത്തരം ദുരഭിമാനക്കൊലകളോട് മൗനം പാലിക്കുന്നു'-അശോക് സ്വെയ്ന്‍ ട്വീറ്റ് ചെയ്തു